Thursday 27 December 2012






 
“ ഇരുമുടിയേറ്റി പെരുമല കയറി
 ശ്രീ ശബരീശാ  നിന്നെ വണങ്ങാന്‍
 ഏവം  തീഷ്ണം  മനമെന്നാലും
 കൊതി തീര്‍ന്നില്ലെന്‍ പാദങ്ങള്‍ക്കീ
 പൊന്നും പതിനെട്ടാംപടി കയറി....”




‘’ ചുവന്ന ഇടനാഴിയില്‍ ’’
കോടമഞ്ഞിന്‍റെ വെളുത്ത പ്രഭാതം...

മനസ്സില്‍ ഓര്‍മകളുടെ കുളിര്‍പ്പൂക്കാലം... 




“ചുവന്ന ഇടനാഴിയില്‍” ഇരുട്ട് വീണാല്‍ പിന്നെ വല്ലാത്തൊരു
നിശബ്ദതയാണ്. ചുറ്റുമുള്ള ഘോര വനപ്രദേശത്തെ
മേലാടയണിയിച്ച് കോടമഞ്ഞും ഉറക്കമാകുംപോള്‍ രാവിനു
വെള്ളപുതച്ച ഒരു മൃതശരീരത്തിന്റെ ശാന്തഭാവം
കൈവരും. കിടപ്പുമുറിയിലെ ഇത്തിരിവെട്ടവും കെടുത്തി
നീവാര്‍” വരിഞ്ഞ കട്ടിലിലേക്ക് വീഴുമ്പോള്‍ കൈയില്‍
ഒരു മൊബൈല്‍ഫോണ്‍ കൂട്ടിനുണ്ടാകും. അതില്‍നിന്ന്
കാതിലേക്ക് അരിച്ചിറങ്ങുന്ന ഒരു പഴയ മലയാള ഗാനം
എന്റെ കണ്ണുകളില്‍ ഒരു നനുത്ത നൊമ്പരത്തിന്റെ ഈറന്‍
പടര്‍ത്തും. ഒരു താരാട്ടുപാട്ടു പോലെ എന്നെ ഉറക്കത്തിലേക്കു
കൂട്ടികൊണ്ട്‌ പോകുന്ന, “നാളികേരത്തിന്റെ
നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്“
എന്ന ഈ ഗാനം എന്റെമാത്രമല്ല, ഓരോ മലയാളി
സൈനികന്‍റെയും നൊമ്പരമാണ്.... അവന്റെ സുകൃതവും.... 
  

മാന്യരേ,
     കാച്ചാണി നടുവിളാകത്ത് ആനനിരങ്ങിയ വീട്ടില്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ആണ്ടുതോറും നടത്തിവരുന്ന വിവാഹമഹോത്സവം ഈ വര്‍ഷവും ഡിസംബര്‍ മാസം
പതിനാലാം തീയതി പകല്‍ പത്തര മണിക്ക് വധൂഗൃഹത്തില്‍ വച്ച് പൂര്‍വാധികം ഭംഗിയായി നടത്താന്‍ നിശ്ചയിച്ചിട്ടുള്ളതിനാല്‍ തങ്ങളുടെ മഹനീയ സാനിദ്ധ്യം സാദരം  ക്ഷണിച്ചുകൊള്ളുന്നു.                                    
വധു  പൊന്നുതങ്കി                                          വിധേയന്‍ 
വരന്‍ :-ശങ്കുണ്ണിപിള്ള                                     പാച്ചുപിള്ള
                                                            ശു