Tuesday 27 November 2012






അനാഥന്‍


കുഞ്ഞേ ഉറങ്ങുക....
ഇന്നീയിളംതിരി വെട്ടത്തില്‍
ഈ തണുത്ത തറയില്‍, നീ കോറിയിട്ട
നിന്നമ്മതന്‍ ചൂടേറ്റുറങ്ങുക...
കാതില്‍ താരാട്ടു കേള്‍ക്കാം, നിനക്ക് നിന്‍
കണ്‍കളില്‍ അമ്മതന്‍ സ്മേരവും കണ്ടിടാം
കവിളില്‍ ചുടുചുംബനപ്പുക്കളറിഞ്ഞിടാം
ചുണ്ടില്‍ മുലപ്പാല്‍മധുരം നുകര്‍ന്നിടാം
എങ്കിലും......................
ഒരിക്കലും....................,
കരയരുത് മകനേ...നിന്നമ്മതന്‍
കരങ്ങള്‍ക്കതാവില്ല നിന്‍ കണ്ണീര്‍ തുടച്ചിടാന്‍ .....!


അമ്മേ പൊറുക്കുക


കല്ലാറിനക്കരെ കാനനവീഥിയില്‍
കാണാം മനോജ്ഞമാം വഴ്വാന്‍തോല്‍
നീര്‍തധരി
കാണാന്‍ പുറപ്പെട്ടു കാലേ കഴിഞ്ഞനാള്‍
ആമോദത്തോടെ ഞാന്‍ സകുടുംബം
കാനനം വേഗേന താണ്ടി
മുന്നേറവേ കാണിയൊരു പഥികന്‍
പറഞ്ഞു കട്ടായമീ വഴികളില്‍ കാട്ടാനശല്യമുണ്ട്....
കുടുംബത്തിന്‍ നാഥനിവന്‍ ചിലകാര്യങ്ങള്‍
ചൊല്ലാമിതേവരും ശ്രദ്ധിക്കണം
കടിഞ്ഞൂല്‍ കിടാവിനെ ഞാനെടുക്കും
തോളിലേറ്റിടേണം ഭാര്യ രണ്ടാമനെ
കൂട്ടത്തില്‍ സോദരിയവള്‍ക്കൊരുമകള്‍
കൂട്ടണം നീയവളെ നിന്റെയൊപ്പം
പാറപ്പുറത്തോടിയേറണം സത്വരം
കാലതാമസം കാലപുരിയെന്നത്തോര്‍ക്കണം
ഭംഗിയായി കാര്യങ്ങള്‍ ചൊല്ലി പിന്‍മാറവേ
പിന്നിലായ്‌ കേട്ടുഞാന്‍ ഒരു വൃദ്ധ നിസ്വനം
“കേറിടാനാവില്ല പാറമേല്‍ മക്കളേ
കാട്ടാന വന്നാലെന്തു ചെയ്യേണ്ടു ഞാന്‍ ...”
കരളില്‍ കനലായ് പതിഞ്ഞൊരാ വാക്കുകള്‍
കേണുകേള്‍ക്കുന്നു ഞാനമ്മേ പൊറുക്കണം